Sunday, March 8, 2009

അതുമിതും പറയാം, അല്ലാതെന്തു ചെയ്യാന്‍

എന്തൊക്കെയായിരുന്നു അബ്ദുള്ളക്കുട്ടിയെക്കുറിച്ചു പറഞ്ഞിരുന്നത്? എല്ലാം കഴിഞ്ഞു. ഇനി അതെല്ലാം പഴങ്കഥ. വിരുദ്ധനെ പുറത്താക്കി. (കടപ്പാട്: വാര്‍ത്താകേരളം.കോം)പാര്‍ട്ടിക്ക് ആശ്വസിക്കാം. അഥവാ പാര്‍ട്ടി നേതാക്കള്‍ക്ക് സമാധാനത്തോടെ മുസ്‌ലിം പ്രേമം വിളിച്ചു പറയാം. നരാധമനായ മോഡിയെ മഹത്വവത്കരിക്കാന്‍ ശ്രമിച്ചാല്‍, അതു മുസ്‌ലിമായാല്‍പ്പോലും, വച്ചു പൊറുപ്പിക്കില്ലെന്ന് ഉറക്കെ പറയാം. അതാണു വേണ്ടതും. സിപിഎമ്മില്‍ എത്ര മുസ്‌ലിങ്ങളുണ്ട് നേതാക്കളായിട്ട് എന്ന ചോദ്യം പ്രസക്തമല്ല. ടി.കെ.ഹംസയും പാലോളി മുഹമ്മദ്കുട്ടിയുമുണ്ടല്ലോ. അതുകൊണ്ടു വലിയ പ്രശ്നമില്ലാതെ കാര്യം നടത്താം. മൊല്ലാക്കമാര്‍ക്കും മുക്രിമാര്‍ക്കും വേണ്ടി വാരിക്കോരി ചെലവാക്കുന്ന സര്‍ക്കാരിനെ പാണക്കാട് തങ്ങള്‍ വിചാരിച്ചാല്‍ തകര്‍ക്കാനാവില്ലെന്നു തെളിയിക്കാന്‍ ഇവര്‍ തന്നെ ധാരാളം. രഹസ്യമായി അന്തിക്കൂട്ടിനു പിഡിപിയുമുണ്ട്. അവരെ ചുമക്കാനുള്ള യോഗം സിപിഐക്കായതിനാല്‍ നാറില്ല. പണ്ടൊരു മുതലാളി വേലക്കാരിപ്പെണ്ണിനു ഗര്‍ഭം സമ്മാനിച്ച ശേഷം അതിന്‍റെ ഉത്തരവാദിത്തം ഡ്രൈവറെ ഏല്പിച്ച കാര്യം കേട്ടിട്ടില്ലേ. ഡ്രൈവര്‍ക്കാകട്ടെ മെനക്കെടാതെ ഒരു സന്തതിയെയും കൈ നിറയെ കാശും കിട്ടി. മുതലാളി ഉപയോഗിച്ചു പഴകിയതാണെങ്കിലും പെണ്ണിനെയും. ഇതേപോലെ സിപിഐക്കു കിട്ടിയ പെണ്ണാണല്ലോ പിഡിപി. ആ കണക്കില്‍ ഒരു എംപി സ്ഥാനവും ഉറപ്പിക്കാം. ഇങ്ങനെ ഓരോരോ മനോരാജ്യം കണ്ടു കഴിയുമ്പോഴാണു ശകുനം മുടക്കിയായിട്ട് അബ്ദുള്ളക്കുട്ടി ചിരിച്ചുകാണിച്ചു നില്‍ക്കുന്നത്. മുസ്‌ലിങ്ങളുടെ വോട്ടു കിട്ടാന്‍ മതനിരപേക്ഷത പറഞ്ഞാല്‍ നടക്കില്ലെന്നും അതിന് തനി മലപ്പുറംകാരാവണമെന്നും പിണറായിസഖാവിനും കൂട്ടര്‍ക്കും അറിയാം. ഹിന്ദുക്കളെ പത്തു ചീത്ത വിളിച്ചാല്‍ മതി. മുസ്‌ലിം വോട്ടു പോക്കറ്റിലാകും. കൂടെ പുരോഗമനവാദികളായ ഹിന്ദുക്കളുടെയും. ഹിന്ദുവാണെന്നു തുറന്നു പറയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ഫാസിസ്റ്റെന്നു വിളിച്ചാല്‍ മതി. മുസ്‌ലിം ആണെങ്കില്‍ കാശ്മീരില്‍ വെടികൊള്ളാന്‍ പോയാലും തരക്കേടില്ല. അവരെ സംരക്ഷിക്കണം. അതിനു കുഴപ്പമില്ല. ഇതാണു പൊതുവേ തുടര്‍ന്നു പോന്ന വിജയമന്ത്രം. അതിനിടയിലാണ് ഒരുത്തന്‍ നരേന്ദ്രമോഡിയെ പിന്തുണയ്ക്കാനെത്തുന്നത്. മോഡിയെ രണ്ടു തെറി പറഞ്ഞാല്‍ മാത്രം മതി മതനിരപേക്ഷക്കാരുടെ വോട്ടുകിട്ടാന്‍. അതു മനസിലാക്കാന്‍ കഴിയാത്തവരെ പാര്‍ട്ടിക്കു വേണ്ട. കുറഞ്ഞ പക്ഷം ഹിന്ദുക്കളെയെങ്കിലും തെറി വിളിക്കണം. തെറി കേട്ടാലേ ഹിന്ദുക്കള്‍ വോട്ടു ചെയ്യൂ. അവര്‍ അങ്ങനെയാണ്. പക്ഷേ, മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും അങ്ങനെയല്ല. ആരെങ്കിലും തന്തയ്ക്കു വിളിച്ചാല്‍ വിളിക്കുന്നവന്‍റെ കരണത്തു പൊട്ടിക്കും. ഹിന്ദു വിളിക്കുന്നവന്‍റെ കാല്‍ നക്കും. ചാനലുകളിലൂടെ എനിക്കു തന്തയില്ലേയെന്നു വിളിച്ചു പറയാന്‍ വരെ തയാറാവുന്നവരാണല്ലോ ഹിന്ദു എന്ന ജന്തു. അവനെ വെറുതേ വര്‍ഗീയവാദിയെന്നു വിളിച്ചാല്‍ മാത്രം മതി. മതനിരപേക്ഷക്കാരുടെ വോട്ടു കിട്ടും. മദനിയുടെ വോട്ടും കിട്ടും. സുന്നികളുടെ വഴക്കു തീര്‍ക്കാനും മുന്‍കൈ എടുക്കണം. മതം എന്നു കേള്‍ക്കുന്നതുപോലും അലര്‍ജിയായി കരുതണം. പക്ഷേ, അതു ഹിന്ദുമതത്തെക്കുറിച്ചാവുമ്പോള്‍ മാത്രം. അല്ലാതുള്ളവരെ കെട്ടിപ്പിടിക്കണം. ഇതൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് മുസ്‌ലിമായ അബ്ദുള്ളക്കുട്ടി മോഡിയെക്കുറിച്ചു മയപ്പെടുത്തി പറഞ്ഞത്. സഹിക്കാനൊക്കുമോ. പുറത്താക്കി. മദനിയുടെ പാര്‍ട്ടിയെ ലോക്‌സഭയിലെത്തിക്കാന്‍ തടസം കുറേ മാറിയ ലക്ഷണമാണ്. ഇനി സമാധാനമായി ശരിയത്തുകൂടി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ വിപ്ലവം പൂര്‍ണമാകും.

2 comments:

മുക്കുവന്‍ said...

poor AbdullaKutty,

I dont see anything wrong accepting the opposing parties good things. modi is really doing excellent business startegy to get investment in Gujarath. of course he has got a black side, but that doesn;t mean that we should not accept his ability to get the good investment.

why Tata started their new nano car in Gujarath?

which other state failed to get that?

പാവപ്പെട്ടവൻ said...

ഭാസിസം ആര്‍ക്കും സഹിക്കാന്‍ കഴിയുന്ന കാര്യമല്ല. ഇതിനെ ഒക്കെ ന്യായികരിക്കുപോള്‍ ജാനാതി പത്യത്തിനോടുള്ള വിലപേശലയി അല്ലെ കാണാന്‍ കഴിയുള്ളൂ