Saturday, December 20, 2008

ഭീകരരെ നേരിടാന്‍ എന്തെല്ലാം ചെയ്യണം

അഭയക്കേസിലെ പ്രതികളെ നാര്‍ക്കോ അനാലിസിസിനു വിധേയമാക്കിയതു തെറ്റാണെന്നു വാദിക്കുന്നവര്‍ ബ്രിട്ടനിലേക്കു നോക്കുക. അവിടെ ഭീഷണിയാകുന്ന ഇസ്ലാമിക ഭീകരവാദത്തെ നേരിടാന്‍ പിടിയിലായ ഭീകരനേതാക്കളുടെ മനസു മാറ്റിയെടുക്കാനുതകുന്ന മനശാസ്ത്ര രീതികളാണ് തുടങ്ങിയിരിക്കുന്നത്. ആഗോള തലത്തില്‍ ഭീഷണിയാകുന്ന ഇസ്‌ലാമിക തീവ്രവാദത്തെ നേരിടാന്‍ ബ്രിട്ടനിലെ ജയിലുകളില്‍ രഹസ്യമായാണു പുതിയ പരീക്ഷണം നടത്തുന്നത്. ഇതേക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് വാര്‍ത്താകേരളം ഡോട്ട്കോമിലുണ്ട്.

ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പിടിയിലായി ജയിലില്‍ കഴിയുന്ന ഇസ്ലാമിക തീവ്രവാദികളുടെ മനസിനെ മാറ്റാന്‍ ശാസ്ത്രീയമായി അവരുടെ മനസിനെ ഡിപ്രോഗ്രാമിംഗ് നടത്തുകയാണു മനശാസ്ത്രജ്ഞര്‍. മനസില്‍ അടിയുറച്ചിരിക്കുന്ന അന്ധമായ മതഭ്രാന്തിനെ തെറാപ്പിയിലൂടെ ഇല്ലാതാക്കാനാണു ശ്രമം.

കഴിഞ്ഞ ജനുവരിയില്‍ നീതിന്യായ മന്ത്രാലയം രൂപീകരിച്ച സ്പെഷല്‍ എക്സ്ട്രിമിസം യൂണിറ്റാണ് ഇതിനു മുന്‍കൈയെടുക്കുന്നത്. ബ്രിട്ടനിലെ ജയിലുകളില്‍ ഇസ്ലാമിക തീവ്രവാദം പടരുന്നതു തടയാനാണു ശ്രമം. വൈറ്റ്മൂര്‍ ജയിലിലെ മുസ്ലിം തടവുകാരില്‍ ഇതു പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഇപ്പോള്‍ 90 പേരാണു ജയിലിലുള്ളത്. ഇതു തുടര്‍ന്നാല്‍ ഇസ്ലാമിക സംഘടനകളുടെ ജിഹാദ് പ്രസ്ഥാനവും ഭീകരവാദവും വ്യാപിച്ചേക്കുമെന്ന ഭീതിയാണു ബ്രിട്ടനിലെ അധികൃതര്‍ക്കുള്ളത്. തടവുകാരില്‍ 11 ശതമാനം മുസ്ലിങ്ങളാണെന്നത് അവരുടെ ഭീതി ഇരട്ടിപ്പിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താകേരളത്തില്‍.

1 comment:

പകല്‍കിനാവന്‍ | daYdreaMer said...

ഹെന്റമ്മോ... ഞാന്‍ ഭീകര പ്രവര്‍ത്തനം നിറുത്തിയെ...!!
ആശംസകള്‍...